Thursday, March 24, 2011

ഒരു ഏപ്രില്‍ ഫൂള്‍ ദുരനുഭവം. റബ്ബര്‍ പാമ്പ്!!! ഒരു നിസ്സാര പൈന്കിളി അനുഭവമായി വായനക്കാര്‍ ഇതിനെ കാണരുതേ........

ഒരു ഏപ്രില്‍ ഫൂള്‍ ദുരനുഭവം. റബ്ബര്‍ പാമ്പ്!!!

ഒരു നിസ്സാര പൈന്കിളി അനുഭവമായി വായനക്കാര്‍ ഇതിനെ കാണരുതേ........

അങിനെ ഒരു ഏപ്രില്‍ 1 കൂടി വരവായി. അതോര്‍ക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും ടെന്‍ഷന്‍ അടിച്ചത് ഒരു ഏപ്രില്‍ ഫൂളിനാണ്. ആ അനുഭവം ഞാന്‍ പറയാം. ഇതുവായിക്കുന്നവര്‍ എന്റെ നിസ്സഹായാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കും എന്നു വിശ്വസിക്കട്ടെ.

1/ഏപ്രില്‍/2002: അന്നു ഞാന്‍ 9 ക്ലാസില്‍ ആണ്. വേനലവധി അടിച്ചു പൊളിക്കുകയാണ് പണി. ആ സമയത്തെ ത്രില്‍ ഒന്നു വേറെ തന്നെയാണല്ലൊ? ക്രിക്കറ്റുകളിയില്‍ ഞാനത്ര കേമനല്ല. കാരണം ബാറ്റ് നേരെ പിടിക്കാന്‍ പോലും എനിക്ക് ഇന്നും അറിയില്ല. പക്ഷെ ഒളിച്ചു കളിയില്‍ ഞാന്‍ കഴിഞിട്ടേ അരും വരൂ. അന്ന് ഒരു ഏപ്രില്‍ ഫൂള്‍ ദിനമായിരുന്നു. നല്ല വെയിലാണ് പുറത്ത് എന്കിലും വെക്കേഷന്‍ ഒരു കുളിര്‍മ പകര്‍ന്നു. വീട്ടില്‍ അമ്മാമ്മ വന്നിട്ടുണ്ട്.(അമ്മയുടെ അമ്മ). എന്നെ വെക്കേഷന് അവരുടെ കൂടെ നിര്‍ത്താനാണ് പ്ലാന്‍. തൃക്കാക്കരയാണ് അമ്മാമ്മയുടെ താമസം. എനിക്ക് പോകാന്‍ തീരെ താല്‍പര്യമില്ല. ഇവിടുത്തെ കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാമല്ലൊ. അപ്രാവശ്യം അമ്മാമ്മ തൊട്ടടുത്തുള്ള ഒരു കുട്ടിയുടെ പിറന്നാള്‍ കൂടി പന്കെടുക്കാന്‍ വന്നതാണ്. സമ്മാനത്തിന്റെ കൂട്ടത്തില്‍ ഉള്ളതാണ് നമ്മുടെ കഥാപാത്രം. ഒരു ""റബ്ബര്‍ പാമ്പ്"". അത്രക്ക് ഒറിജിനാലിറ്റി ഒന്നുമില്ല. മൊത്തത്തില്‍ കൊള്ളാം അത്രതന്നെ. രാവിലെ തന്നെ അതും കയ്യിലെടുത്ത് പുറത്തേക്കിറങി. വീട്ടിലിരുന്നാല്‍ അമ്മാമ്മയുടെ കൂടെ പോകാനുള്ള നിര്‍ബന്ധം കേള്‍ക്കണം.

പറമ്പില്‍ കൂട്ടുകാരെല്ലാം വന്നു. ചെറിയതോതില്‍ ആ പാമ്പ് വച്ചു ഞാന്‍ ഏപ്രില്‍ ഫൂള്‍ കളി തുടങി. നേരു പറയാമല്ലൊ ഒരുത്തനും പേടിച്ചില്ല. പലതരത്തില്‍ നോക്കി ഒരു ഫലവുമുണ്ടായില്ല. ഇളം പച്ച നിറത്തില്‍ നീളത്തിലുള്ള ആ കോപ്പ് കണ്ടാല്‍ ആരും പേടിക്കില്ല. അപ്പോളാണ് ഞങളുടെ കൂട്ടുകാരന്‍ സിയ്യാദിന്റെ വരവ്. ഞങള്‍ അവനെ സിയ്യ എന്നാണ് വിളിച്ചിരുന്നത്. അവനും പാമ്പിനെ കണ്ട് പേടിച്ചില്ല എന്ന് പ്രത്യേകം പറയണ്ടല്ലൊ. ഏതായാലും പരിപാടിയെല്ലാം ചീറ്റി. അപ്പോഴാണ് സിയ്യ ഒരു പദ്ധതി പറഞത്.(ഒരു ഒടുക്കത്തെ IDEA). ആ പാമ്പ് വച്ച് അവന്റെ ഉമ്മൂമ്മായെ(അമ്മയുടെ അമ്മ അഥവാ ഉമ്മയുടെ ഉമ്മ) ഒന്നു വിരട്ടാം. ഞങള്‍ എതിര്‍ത്തില്ല. അവര് ആ പാമ്പിനെ കണ്ട് പേടിക്കില്ല എന്ന് ഞങള്‍ക്ക് ഉറപ്പായിരുന്നു. അവര്‍ക്ക് ഏകദേശം ഒരു 65 വയസ് വരും. നടക്കാനൊന്നും ഒരു കുഴപ്പവുമില്ല. കണ്ണൂം കാതും ഷാര്‍പ്പ്. സിയ്യ പതുക്കെ പാമ്പുമായി നടന്നു. ഞങള്‍ അവന്റെ പിന്നാലെയും. അവനത് പതുക്കെ കുളിമുറിയിലെ ബക്കറ്റില്‍ ഇട്ടു. എന്നിട്ട് അതില്‍ വെള്ളം നിറച്ചു. ഇപ്പൊ ഒരു ഒറിജിനാലിറ്റി ഒക്കെ പമ്പിനു വന്നു. ഞങള്‍ പുറത്ത് ഇറങി. ഉമ്മുമ്മ കുളിമുറിയിലേക്ക് കയറുന്നതും കാത്ത് തൊട്ടടുത്തുള്ള കശുമാവിന്‍ ചുവട്ടില്‍ നിന്നു. കുറച്ചു നേരം നിന്നിട്ടും അവര്‍ വന്നില്ല. ഞങള്‍ തിരിച്ച് പറമ്പിലേക്ക് പോയി. സിയ്യ മാത്രം അവിടെ നിന്നു. ഞങള്‍ പറമ്പിലെത്തി കളി തുടങി. പാമ്പിന്റെ കാര്യം തന്നെ മറന്നു. കുറച്ചു കഴിഞു. അപ്പൊഴാണ്.
"എന്റെ റബ്ബേ.......!!!!"[ AN IDEA CAN CHANGE YOUR LIFE]
ഒരു വലിയ നിലവിളി. ഉമ്മുമ്മയാണ്. ബക്കറ്റ് നിലട്ടു വീഴുന്ന ശബ്ദവും കേട്ടു. ഒച്ച പറമ്പു വരെ കേട്ടു. ഞങള്‍ പരസ്പരം മിഴിച്ച് നോക്കി. സിയ്യയെ അവിടെയെങും കാണാനില്ല. പൊടുന്നനെ എല്ലാവരും പറമ്പ് വിട്ട് അവനവന്റെ വീട്ടിലേക്കോടി. ഞാന്‍ മാത്രം തരിച്ച് അവിടെ നിന്നു. 5 മിനിറ്റ് കഴിഞുകാണും കുറച്ചാളുകള്‍ സിയ്യയുടെ വീട്ടിലേക്കോടുന്നു. രാജന്‍ ചേട്ടന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തേക്ക് അടുപ്പിക്കുന്നു. ആകെ ബഹളം. അല്പം കഴിഞ് ഞാന്‍ ആ കാഴ്ച കണ്ടു. ഉമ്മുമ്മയെ എല്ലാവരും താങിപിടിച്ച് ഓട്ടോയിലേക്ക് കയറ്റുന്നു. ആംബുലന്‍സിന്റെ സ്പീഡില്‍ രാജന്‍ ചേട്ടന്‍ വണ്ടി പറത്തി. സിയ്യയെ ആ പരിസരത്തെങും കാണാനില്ല. എനിക്ക് നിന്ന നില്‍പില്‍ നിന്ന് അനങാന്‍ പറ്റിയില്ല. റബ്ബര്‍ പാമ്പ് ഇത്രയും വലിയ പണി തരുമെന്ന് മനസില്‍ പോലും കരുതിയില്ല. മനസിനുള്ളില്‍ തായമ്പക മുഴങി. വേഗം വീട്ടിലേക്കോടി. അവിടെ ചെന്നപ്പോള്‍ അമ്മാമ്മ എല്ലാവരോടും യാത്രപറയുന്നു. പോകാനുള്ള ഒരുക്കമാണ്.

"ഞാനും വരാം അമ്മാമ്മേടൊപ്പം"

ഞാന്‍ പറഞു. എല്ലാവരും ഞെട്ടി. ഇവനിതെന്തു പറ്റിയെന്നായി. ഏതായാലും എന്നെ പെട്ടെന്ന് റെഡിയാക്കി അമ്മാമ്മയുടെ കൂടെ വിട്ടു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ സിയ്യയുടെ വീട്ടിലേക്ക് ഒളികണ്ണിട്ടു നോക്കി. സിയ്യയുടെ കരച്ചില്‍ ഉറക്കെ കേള്‍ക്കാം. കൂടാതെ ഒരു ചോദ്യവും.

"എടാ ഹിമാറെ. ഹറാം പെറന്നോനെ എവടന്ന് കിട്ടീടാ ഈ പണ്ടാരം"

ഞാന്‍ അമ്മാമ്മയുടെ കയ്യ് പിടിച്ച് വേഗം നടന്നു. 13 ദിവസം അമ്മാമ്മയുടെ വീട്ടില്‍ നിന്നു. രാത്രികിടക്കാന്‍ കണ്ണടച്ചാല്‍ ഈ റബ്ബര്‍ പാമ്പും ഉമ്മൂമ്മയും കണ്ണില്‍ തെളിയും. ഹൊ വല്ലാത്ത ഒരു അനുഭവം. 14‍ തീയ്യതി വിഷു ദിനം. ഞാന്‍ തിരിച്ചു വന്നു.

അപ്പോഴാണ് അറിയുന്നത്. ഉമ്മൂമ്മയെ 6 ദിവസം അമൃതാ ഹോസപ്പിറ്റലില്‍ ഐ.സി.യു വില്‍ കിടത്തി. ഇപ്പൊ ഡിസ്റ്റാര്‍ജ് ചെയ്തു. ഇടുപ്പെല്ലിന് പൊട്ടലുണ്ട്. സിയ്യയുടെ ഉമ്മയുടെ മാലയും വളയും പണയം വച്ചാണ് അവരെ ചികില്‍സിച്ചത്. ഇതില്‍ എന്റെ പങ്ക് ആരും അറിഞില്ല. സമാധാനം. ഏറ്റവും വിഷമം പിടിച്ച കാര്യം സിയ്യയെ അവന്റെ സ്വഭാവം നന്നാവാന്‍ യത്തീംഖാനയില്‍ അക്കിയെന്നതാണ്.

രണ്ട് വര്‍ഷത്തിനു ശേഷം ഉമ്മൂമ്മ മരിച്ചു. സിയ്യ ഇന്ന് ഒരു മൊബൈല്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്നു. മാറാതെ ഒരു വിളിപ്പേര് അവന് വീണു. "പാമ്പ്". ഇന്നും അവനെ ആ പേര് വിളിക്കാത്ത ഒരേ ഒരാളേയുള്ളൂ. ജെ.പി. ഈ പാവം ഞാന്‍. എനിക്ക് അതിന് കഴിയില്ല.

(ഏപ്രില്‍ ഒന്ന് അടുക്കുമ്പോള്‍ എനിക്ക് ഇന്നും പേടിയാണ്. ഇതിനെല്ലാം കാരണം ആ റബ്ബര്‍ പാമ്പ് ആണോ അതൊ ഞാനാണോ? എന്ന് ചിന്ത. റബ്ബര്‍ പാമ്പ് അണല്ലെ?)


note
[കോളേജിലും മറ്റും നടന്ന പലകാര്യങളും ബ്ലോഗ് അക്കാന്‍ ആലോചിക്കുന്നു. എന്തെങ്കിലും അഭിപ്രായങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. 9746357053. വായനക്കാര്‍ അവരുടെ കമന്റ് രേഖപ്പെടുത്തിയാല്‍ പെരുത്തു സന്തോയം!. if you like please follow my blog.]

Friday, March 18, 2011

പട്ടികടി!!!

പട്ടികടി.

കുറച്ചു വര്‍ഷങള്‍ക്ക് മുന്പ് എനിക്ക് കിട്ടിയ ഒരു പട്ടികടിയുടെ അനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്.


കുറച്ചു വര്‍ഷം മുന്‍പാണ്. അന്ന് ഓര്‍ക്കുട്ടോ ഫേസ്ബുക്കോ ഇല്ല. കേരളത്തില്‍ ഇന്റെര്‍നെറ്റ് പോലും നിലവലില്‍ വന്നിട്ടില്ല. അതുകൊണ്ടാണ് ഈ ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ ഇത്രയും വൈകിയത്. വായനക്കാര്‍ എന്റെ കഷ്ടപ്പാട് ഉള്‍ക്കൊള്ളുക.

സ്ഥലം തൃക്കാക്കര. അമ്മയുടെ തറവാട്. അന്നു ഞാന്‍ ‍‍‍‍‍ L.K.G ക്ലാസില്‍ പഠിക്കുന്നു. തൊട്ടപ്പുറത്തെ ശ്യാമള ആന്റിയുടെ വീട്ടില്‍ വച്ചാണ് സംഭവം. അമ്മാമ്മയുടെ കൂടെ എന്തോ ഒരു ആവശ്യത്തിന് ഞാന്‍
ശ്യാമള അന്റിയുടെ വീട്ടില്‍പോയി. ആന്റിയുടെ മകന്‍ വിഷ്ണു എന്റെ ഒരു കൂട്ടുകാരന്‍ അവിടെയുണ്ട്. പിന്നെയുള്ള പ്രധാന കഥാപാത്രമാണ് മുറ്റത്തെ കൂട്ടിലുള്ള കഥാനായകന്‍ ടിപ്പു. എന്റെ അച്ചാച്ചന്റെ നട്ടെല്ലിന്റെ എക്സറേ പ്രിന്റില്‍ ഉള്ളതുപോലെയുള്ള ഒരു രൂപമാണ് ആ പട്ടി. ശരിക്കും അതിനെ പട്ടി എന്നു വിളിക്കുന്നതിലും നല്ലത് "പട്ടിണി" എന്നു വിളിക്കുന്നതാണ്. നാടന്‍ നായയും അതിനേക്കാള്‍ താഴ്ന്ന് ഏതോ ഒരു ഇനവുമായി ക്രോസ് ചെയ്ത് ഉണ്ടായ സാധനമാണ് ആ പട്ടി എന്ന കാര്യത്തില്‍ സംശയമില്ല.

ഏതായാലും അമ്മാമ്മ തിരിച്ചു പോയിട്ടും ഞാന്‍ അവിടെ നിന്ന് പോയില്ല.(വിനാശ കാലെ വിപരീത ബുദ്ധി!!!). വിഷ്ണുവിന്റെ കൂടെ ടോയ് കാറ് കളിച്ചിരുന്നു. കാറ് ഒരു ഉഗ്രന്‍ സാധനമായിരുന്നു. രണ്ട് പ്രാവശ്യം നിലത്തുരച്ചു വിട്ടാല്‍ പാറി പറക്കും ചെറിയ ലൈറ്റും കത്തും. അന്നൊക്കെ ഇടപ്പള്ളിപ്പള്ളിയില്‍ പെരുന്നാളിനു വരുന്ന കുട്ടികളുടെ സ്വപ്ന ബ്രാന്‍ഡായിരുന്നു ഈ ടൈപ്പ് കാറ്. ഏതായാലും കാറ് എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു. ഒത്തിരു പ്രാവശ്യം ഞാന്‍ അത് നിലത്ത് ഒരച്ച് ഓടിച്ചു. നല്ല ശബ്ദമായിരുന്നു. കര്‍...കര്‍ എന്നു കേട്ടു. സത്യം പറയണമല്ലൊ ഇതൊന്നും ആ പണ്ടാര പട്ടിക്ക് ഇഷ്ടപെട്ടില്ല. അത് കൂട്ടില്‍ കിടന്ന് തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് ഒരു കാര്യമായി എടുത്തില്ല.(അഹന്കാരം!!!). കുറച്ചു കഴിഞപ്പോള്‍ കളി എനിക്ക് മതിയായി. യാത്ര പറഞ് ഞാന്‍ പോകാനിറങി. തൊട്ടപ്പുറത്താണ് അമ്മയുടെ വീട്. 



           ഞാന്‍ പതുക്കെ പടികളിറങി. കാറ് ഞാന്‍ വിഷ്ണുവിന് തിരികെ കൊടുത്തു എന്നത് വായനക്കാര്‍ ഓര്‍ക്കണേ. അവരുടെ പടിവരെ ഒരു എട്ടടി നടക്കണം ആ 8 അടിയാണ് ഈ ഒടുക്കത്തെ പട്ടിയുടെ നിരീക്ഷണ വലയം. ഇന്നു വരെ അത് ഉറങുകയല്ലാതെ ഒന്നും നിരീക്ഷിച്ചു കണ്ടെട്ടില്ല. ചോറ് കൊടുക്കുമ്പോള്‍ മാത്രം എഴുന്നേല്‍ക്കും. ഗ്രഹണി പിടിച്ചവന്‍ ചക്ക തിന്നുന്നത് പോലെ തിന്നിട്ട് ഒറ്റ ഉറക്കം. അതാണ് അവന്റെ പരിപാടി. പക്ഷെ അന്ന് പതിവിലും വിരുദ്ധമായി അവന്‍ എന്നെ തന്നെ നോക്കി നിന്നു. എന്തോ തീരുമാനിച്ചതു പോലെ. എനിക്ക് പേടിയില്ലെന്കിലും ചെറിയ ഒരു ഭയം ഉള്ളില്‍ തോന്നി. എന്നാലും ബിലാലിക്കയെ(ബിഗ്ബി) പോലെ നെഞ്ചും വിരിച്ച് ഞാന്‍ പടിക്കലേക്ക് നടന്നു. രണ്ട് അടിവച്ചില്ല അതിനു മുന്പ് പട്ടി കൂടിന് പുറത്തു ചാടി കുരച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഒരു വരവ്!!!. ഞാന്‍ ശരിക്കും ഞെട്ടി. അദ്യമായിട്ടാണ് അവന്‍ കുരക്കുന്നത് ഞാന്‍ കേള്‍ക്കുന്നത്. അമ്പടാ! അങനെ വിട്ടാല്‍ പറ്റുമോ എന്നു മനസില്‍ ചോദിച്ച് ഞാന്‍ ഒറ്റ ഓട്ടം വച്ചു. മര്യാദക്കു തിരിച്ചു കയറിയാല്‍ മതിയായിരുന്നു.(ഗതികേട്) ഒറ്റടിക്ക് ഞാന്‍ ഒരു വീഴ്ച്ച്. പട്ടി എന്റെ മേല്‍ നില്‍ക്കുന്നു. ശരീരം മൊത്തം വിറച്ചു. പട്ടിയുടെ നാക്ക് എന്റെ ദേഹത്ത് മുട്ടി. രണ്ടു ഒരു ചെറിയ മല്‍പിടിത്തം അവിടെ നടന്നു. ഞാനവന്റെ രോമത്തില്‍ പിടിച്ച് അള്ളി വലിച്ചു. അവന്‍ ചെയ്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് എല്ലാവരും ഓടിവന്നു. അല്ലെന്കിലും അങിനെ ആണല്ലൊ എല്ലാം കഴിയുമ്പോള്‍ കേരളാപോലിസിനെ പോലെ കുറെ പേര്‍ വരും. ഞാന്‍ നിന്ന് വിറച്ചു. പിന്നെ എല്ലാവരും എന്നെ പൊക്കിയെടുത്തു. അമ്മാമ്മ കരച്ചിലും ബഹളവുമായി. നോക്കിയപ്പൊള്‍ കയ്യില്‍ നിന്നു ചോരവരുന്നു. സത്യം ഞാന്‍ മനസിലാക്കി "എന്നെ പട്ടി കടിച്ചു". അതും ആ ഗതികെട്ട പട്ടി. വല്ല റോട്ട് വിലറോ അല്‍സേഷനോ ആണെന്കില്‍ പറയാന്‍ ഒരു ഗമയുണ്ടായിരുന്നു. ഇത് അതൊന്നുമല്ല. നാശം. ഏതായാലും കയ്യ് സോപ്പിട്ടു കഴുകി. നാട്ടുകാരെല്ലാം കൂടി. എല്ലാം ആ ഒരു ഒഴുക്കിലങു പോയി.പിന്നെ വണ്ടിവിളിച്ച് ആശുപത്രിയില്‍ പോയി.

നാലഞ്ചു ദിവസം കൊണ്ട് 5 ഇഞ്ജെക്ഷന്‍ എടുത്തു. പട്ടിയേക്കാള്‍ വലിയ സൂചിയാണ് കയ്യില്‍ കേറ്റിയത്. കയ്യ് നീരുവന്ന് പട്ടിയേക്കാള്‍ വലുതായി. പിന്നെ കുറെ നാളത്തേക്ക് ഞാന്‍ അമ്മയുടെ വീട്ടിലേക്ക് പോയില്ല. ഇപ്പോള്‍ ഞാനവിടെ പോകുമ്പോള്‍ വെറുതെ ആ പട്ടിക്കുട്ടിലേക്ക് നോക്കും. പട്ടിയൊന്നും ഇല്ലെന്കിലും മൂകസാക്ഷിയായി ആ കൂട് ഇന്നും അവിടെയുണ്ട്. ഒരു നാഴികക്കല്ലു പോലെ എന്റെ കയ്യില്‍ പട്ടിയുടെ ഉളിപ്പല്ലിന്റെ പാടും.!!!!






Wednesday, March 16, 2011

ഉടന്‍ വരുന്നു......... വൈക്കം വാറ്റ്!!!!!!!!!!!

cheers!!!!!!

guys pouring vat to glass and mixing it with tender coconut.
വൈക്കം വാറ്റ്!!!!!!!!!!!
 
 

കൂട്ടുകാരന്റെ വീട്ടില്‍ ഗ്രഹപ്രവേശത്തിന് പോയ ദിവസം വാറ്റു ചാരായം എന്ന മഹാനുമായി മല്ലിട്ട കഥ(with color full photos)

ഉടന്‍ വരുന്നു. കൂടെ ഉണ്ടായ എല്ലാ കൂട്ടുകാരുടേയും ശരിയായ പേര് ചേര്‍ക്കുന്നതായിരിക്കും. എന്തെന്കിലും എതിരഭിപ്രായം ഉണ്ടെന്കില്‍ ഉടന്‍ അറിയിക്കുക.  9746357053

എന്റേതൊഴികെ പല പകല്‍ മാന്യന്‍ മാരുടേയും മുഖം ഫോട്ടൊയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാം. എതിരഭിപ്രായം വല്ലതുമുണ്ടെന്കില്‍ mar-17-2011 9.00  നു മുന്‍പായി അറിയിക്കുക.

ഈ കഥ എല്ലാവരും ഒരു തമാശയായി മാത്രം കരുതും എന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യാന്‍ പോവുന്നു.  posting date is on 18-march-2011 10 am.



JP

s.jpstas@gmail.com
ph 9746357053
send your suggestion and comments as email and sms.



Wednesday, March 9, 2011

ഹയ്യൊ ഹിജഡ!!!!!

ഹയ്യൊ ഹിജഡ!!!!!

അല്‍പ്പം ചമ്മലോടു കൂടിയണ് ഞാന്‍ ഈ ബ്ലോഗ് എഴുതുന്നത്. വായിച്ചു കഴിഞ് നേരില്‍ കാണുമ്പോള്‍ അരും കളിയാക്കരുത്.


സ്ഥലം ചെന്നൈ തന്നെയാണ്. ഒരു ദിവസം ഞായറാഴ്ച്. റൂമില്‍ വെറുതെ ഇരുപ്പാണ്. ഒന്നും ചെയ്യാനില്ല. ഒറ്റക്ക് താമസിച്ചാല്‍ ഒഴിവു ദിവസങള്‍ വെറുക്കും എന്ന കാര്യം വളരെ ശരിയാണ്. അപ്പോളാണ് ഡ്രസ് അലക്കുന്ന കാര്യം ഓര്‍ത്തത്. വീട്ടിലാണെന്കില്‍ അത് ഓര്‍ക്കേണ്ട കാര്യം ഇല്ലല്ലൊ? വേഗം ഷര്‍ട്ട് നാലെണ്ണം കയ്യില്‍ എടുത്തു. ജീന്‍സ് അലക്കേണ്ട എന്നു തീരുമാനിച്ചു. ആദ്യമായാണ് ഡ്രസ് അലക്കുന്നത് എന്നുവേണമെന്കില്‍ പറയാം. മൊബൈല്‍ ബെഡില്‍ ചാര്‍ജു ചെയ്യാന്‍ വച്ചു. ഷര്‍ട്ട് എടുത്ത് ബക്കറ്റിലിട്ടു. സോപ്പ് തേച്ച് ഒന്നു പതപ്പിച്ചു. കഴുകി. അവിടെ വരുന്ന വെള്ളത്തില്‍ കഴുകിയാല്‍ ഷര്‍ട്ട് ഒന്നുകൂടെ മുഷിയും. പതുക്കെ പുറത്തേക്കിറങി. ടെറസിലേക്കു നടന്നു.


ഒടുക്കത്തെ വെയിലാണ്. 4 മണിക്കൂര്‍ തുണിമുകളിലിട്ടാല്‍ കത്തിപ്പോകും അതുറപ്പാണ്. വേഗം മുകളില്‍ ചെന്നു. പൊരിഞ ചൂട്. കാലെല്ലാം പൊള്ളുന്നു. വേഗം തുണി തോരയിട്ടു. അപ്പോളാണ് താഴെ എന്റെ റൂമിലേക്ക് ഒരു പെണ്‍കുട്ടി കയറിപ്പോകുന്നത് അവ്യക്തമായി കണ്ടത്. ആരായിരിക്കും? നോക്കുകതന്നെ. വേഗം ദേഹത്തെ വെള്ളമെല്ലാം തട്ടിക്കളഞു. മുടിയെല്ലാം കൈകൊണ്ടു ഒതുക്കെ. ഛെ ചീപ്പെടുത്തില്ല. കണ്ണട നേരെവച്ചു. അരായിരിക്കും അത്? പൊരുഞ ചൂടാണെന്കിലും മനസില്‍ ഒരു കുളിരു തോന്നി. ചെറിയ ഒരു ജാഡയോടെ നെഞ്ചും വിരിച്ച് പടികളിറങി.


മുറിയിലേക്കു കയറിയപ്പോള്‍ എന്റെ മൊബൈല്‍ കയ്യിലെടുത്ത് അവള്‍ പുറം തിരിഞ് നില്‍ക്കുന്നു. റോസ് ചുരിദാറാണ് ധരിച്ചിട്ടുള്ളത്. അധികം പൊക്കമില്ല.
"എന്താ?" എന്നു ഞാന്‍ ചോദിച്ചു.
പെട്ടെന്ന് അവള്‍ തിരിഞു. മൊബൈല്‍ താഴെ വച്ചില്ല. സുന്ദരിയാണ്.(detailed description is not possible because it is a public page you can assume my description.) എന്റെ കോളേജിലായിരുന്നെന്കില്‍ പുറകെ നടക്കാന്‍ കുറച്ചുപേര്‍ ഉറപ്പായിട്ടും ഉണ്ടായേനെ. ഞാന്‍ ഒന്നുകൂടി എന്താ എന്നു ചോദിച്ചു.


"പൈസാ കൊട്"..അസല്‍ പുരുഷ ശബ്ദം!!!. ഞാന്‍ ശരിക്കും ഞെട്ടി. ഹിജഡയാണ് കക്ഷി. പിരിവിന് വന്നതാണ്. എന്റെ കൂട്ടുകാരന്‍ പറഞിരുന്നു ചെന്നൈയില്‍ ഇവറ്റക‍ള്‍ ഉണ്ടാവുമെന്ന്. പക്ഷെ ഇത്രയും സുന്ദരിയായ ഒരു ഹിജഡയെ ഞാന്‍ പ്രതീക്ഷിച്ചില്ല. ഹൊ ആകെ നാണം കെട്ടു. മനസില്‍ ഒരു ചീട്ട് കൊട്ടാരം തകര്‍ന്നു വീണു.
"പൈസാ നഹി" ഞാന്‍ ചുമ്മാ ഹിന്ദി കാച്ചി.


"ഹേയ് മളയാലി താനെ? മളയാലം പേസ്" അവള്‍/അവന്‍ പറഞു.
പണ്ടാരം വിവരമുള്ള ഹിജഡയാണ്. ഒന്നു കൂടി നാണം കെട്ടു.


"പോ പൊ" ഞാനൊന്നു കലിപ്പിട്ടു നോക്കി.
"ഓ സെല്‍വി, മിനാ സീഗ്രം വാന്കോ ഈ നായ് പണം കൊടുക്കമാട്ടെ" അവള്‍  അലറി. പെട്ടെന്ന് ആരെല്ലാമോ റുമിലേക്ക് വന്നു. കൂടെയുള്ള ഹിജഡകളാണ്. ഇവളെ പോലെയല്ല. പണ്ടാര സൈസാണ്. ഞാന്‍ നിന്നു വിറച്ചു പോയി.


ഒരാള്‍ മെലിഞിട്ട് കോല് പോലെ എന്റെ വീട്ടുമുറ്റത്തെ മള്‍ബറിമരത്തിനൊളം വരും. ചുരിദാറാണ് വേഷം. മറ്റയാള്‍ കറക്റ്റ് മഹാഭാരതം സീരിയലിലെ ഭീമന്‍ സാരിയുടുത്താല്‍ എങിനെ ഇരിക്കുമോ അതുപോലെയുണ്ട്!!!. സാരിയാണ് ഒടുത്തിരിക്കുന്നത്. ഇടപ്പള്ളി ടോളിലെ മള്‍ട്ടി ജിമ്മിലെ ആശാനുപോലും ഇത്രയും ശരീരം കാണില്ല. മൂന്നു പേരും എന്നെ കലിപ്പിട്ട് നോക്കുകയാണ്. അയാളുടെ കയ്യ് ദേഹത്തു വീണാല്‍ മരണം ഉറപ്പാണ്. പിന്നെ സൂത്രധാരന്‍ സിനിമയിലെ "ഹേയ് ലീലാ കൃഷ്ണാ..." എന്ന വിളിയും മറന്നിട്ടില്ലല്ലൊ. ഞാന്‍ പതുക്കെ പേഴ്സ് കയ്യില്‍ എടുത്തു. ചില്ലറ ഒന്നും ഇല്ല. അകെയുള്ളത് 50 രൂപ നോട്ടാണ്. പണത്തിനേക്കാള്‍ വലുത് ശരീരമാണല്ലൊ. ഞാന്‍ പതുക്കെ ആ നോട്ട് എടുത്ത് അദ്യം വന്ന ഹിജഡക്കു കൊടുത്തു. അവള്‍ അതു മേടിച്ചു.  മൂന്നുപേരും എന്നെ രൂക്ഷമായി നോക്കി. ഞാന്‍ വിയര്‍ത്ത് ഒലിച്ചു പോയി. ബാല‍ന്‍ കെ. നായരുടെ മുന്നിലകപ്പെട്ട സീമയുടെ അവസ്ഥ. മൂന്നു പേരും മുറിയില്‍ നിന്ന് ഇറങിപ്പോയി. എന്തെല്ലാമോ തെറികള്‍ എന്നെ പറയുന്നുണ്ടായിരുന്നു. ഭാഗ്യം ഒന്നും മനസിലായില്ല.


ഭാഗ്യത്തിന് മൊബൈല്‍ തിരിച്ചു തന്നു. ആരും കാണാഞത് ദൈവത്തിന്റെ അനുഗ്രഹം. വിധി അല്ലതെന്തുപറയാന്‍. ശൂന്യമായ മനസുമായി ഞാന്‍ കട്ടിലില്‍ തളര്‍ന്നിരുന്നു.***
 


 
(അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു. Email.  s.jpstas@gmail.com

Please send your commends as orkut scraps or facebook messages.)